2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

ഒരു പെണ്ണിന്റെ ദുഃഖം


ഇന്നും നേരം വൈകി,  കഴിഞ്ഞ കുറെ ദിവസങ്ങള് ആയി ഇങ്ങനെ ആണ് , കുപ്പിയില് നിന്നും വന്ന ഭൂതത്തെ പോലെ പണി എടുത്തു മടുത്തു. 'നേരം വൈകുന്ന ദിവസങ്ങളില് ആ ഇടവഴിയിലൂടെ പോകണ്ടാട്ടോ,  അത്ര ശരിയല്ല ആ വഴി, മെയിന്‍  റോഡ്‌ വഴി പോയാ  മതി" എന്ന് ഓഫീസിലുള്ള തലമൂത്തവര്‍ എല്ലാം പറയുന്നതാണ്. ഓടി പോകുന്ന ധൃതിയില്‍,   എളുപ്പത്തില്‍ എത്താന്‍  വേണ്ടി ഇടവഴി തന്നെ തിരഞ്ഞെടുത്തു.

ഒരു മനുഷ്യ ജീവി പോലുമില്ല വഴിയില് . ഈ വഴിക്കെന്താ ശരികേട് എന്നാലോചിച്ചു ആരുമില്ലല്ലോ  എന്ന ധൈര്യത്തില്‍ ഒരു പാട്ടും മൂളി വേഗത്തില്‍ നടക്കുമ്പോള്‍ ആണ് ഒരു ഇടവഴിയില്‍ നിന്നും ഒരു രൂപം മുന്നിലേക്ക്‌ ചാടിയത്‌ .താടിയും മുടിയും മുഴിഞ്ഞ വസ്ത്രവും. മനസ്സില് ബ്രേക്കിംഗ് ന്യൂസ്‌ സ്ക്രോള്‍ ചെയ്തു. ഈശ്വരാ ഇനിയിപ്പോള്‍ എന്താ ചെയ്യുക , മെല്ലെ തല ചെരിച്ചു പിറകിലേക്ക് നോക്കി , വഴിയിലെവിടെയും ഒരു പട്ടിക്കുട്ടി പോലുമില്ല. ചോര്ന്നു പോകുന്ന ധൈര്യത്തെ ചേര്ത്തുപിടിച്ചു മുഖം കടുപ്പിച്ചു മുന്നോട്ടു നടക്കാന്‍ തുടങ്ങിയതും അയാള്‍ നേരെ മുന്നില് വന്നു നിന്നു . ഒരു വാര അപ്പുറം പോലിസ് സ്റ്റേഷന് ഉണ്ട് , ഉറക്കെ നിലവിളച്ചാലോ എന്ന് മനസിലോര്ത്തതും അയാള്‍ ചുണ്ട് വിടര്ത്തി ഒരു ചിരി ചിരിച്ചു . തെലുങ്ക് സിനിമയില്‍ കാണുന്ന വില്ലിന്റെ ചിരി

" എന്തേലും തരുമോ ചായ കുടിക്കാന്‍, വല്ലാതെ വിശക്കുന്നു "

ചിരിക്കു കൂട്ടായി വന്ന ശബ്ദത്തില്‍ ഒരു കുഞ്ഞിന്റെ ദീനത . വേഗം ബാഗ്‌ തുറന്നു കയ്യില്  കിട്ടിയതു  എടുത്തു അയാളുടെ കയ്യിലെക്കിട്ടു മുന്നോട്ടു  നടക്കുമ്പോള്‍ അതോ ഓടിയതാണോ  മനസ്സില്‍ ശപിച്ചത്‌ ന്യൂസ്‌ ചാനെല്സിനെ . വെറുതെ മനുഷ്യനെ പേടിപ്പിക്കാന് ആയി ഓരോ ബ്രേക്കിംഗ് ന്യൂസ്‌  കൊടുക്കും..ഇപ്പോള്‍ സഹജീവിയെ കാണുമ്പോള്‍ പേടി ആണ്.പണ്ടില്ലാത്ത പോലെ അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള ശ്രമം , കൂടെ കൂടെ ശരീരഭാഗങ്ങള്‍ എല്ലാം  മൂടികിടക്കുന്നുണ്ടോ എന്ന് ഒരു തീര്ച്ച വരുത്തല്‍. മനസമാധാനം മുഴുവന് പോയല്ലോ. ഒരു പെണ്ണിന്റെ ദുഃഖം ആരറിയാന്‍!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...