2016, ഡിസംബർ 31, ശനിയാഴ്‌ച

കടപ്പാടിന്റെ കണക്ക് പുസ്തകം


പറ്റുബുക്കിൽ എഴുതി വെക്കാനാകാത്ത,
കൊടുത്തു തീർക്കാനാകാത്ത
ചില കടങ്ങൾ ഉണ്ട്.
ചുഴിയിൽ മുങ്ങി താഴുമ്പോൾ
കിട്ടുന്ന വൈക്കോൽ തുരുമ്പ്  പോലെ
കൂടെ തന്നെയുണ്ടെന്നോർമ്മപ്പെടുത്തലുമായി
ചേർന്ന് നിൽക്കുന്ന  നിഴൽ പോലെ.

എന്ത് ചെയ്യണം എന്നറിയാത്തപ്പോൾ
തോളിൽ അമരുന്നൊരു  കൈ
ഒന്നു പറയാമായിരുന്നില്ലേയെന്ന
പരിഭവം നിറച്ച കണ്ണുകൾ
മരവിച്ചുപോയ വിരലുകളെ
ചേർത്തു  പിടിക്കുന്ന ഇളംചൂട്
പറയാതെയും അറിയുമെന്ന്
തോന്നിപ്പിക്കുന്ന കരുതൽ

എപ്പോഴൊക്കെയോ ആരൊക്കെയോ 
ചോദിക്കാതെ ,കണക്കു പറയാതെ 
ചേർന്നു നിന്നും ചേർത്തു പിടിച്ചും
മുന്നോട്ടോടുമ്പോഴും 
കടപ്പാടിലേക്കെൻ പിൻകണ്ണ് 
തുറന്നു വെച്ചിരിക്കുന്നു 
ഒന്നും മറക്കാതെ മായ്‌ക്കാതെ !!

2016, ഡിസംബർ 27, ചൊവ്വാഴ്ച


രണ്ടു വള്ളങ്ങളിലായി  എത്തിച്ചേർന്നത്
സൗഹൃദമെന്ന തുരുത്തിലായിരുന്നു
കാണാത്ത കാഴ്ചകളും കേൾക്കാത്ത കഥകളും
പകലിനുമിരവിനുമിടയിലെ ദൂരമറിയാത്ത ദിനങ്ങൾ
ഇടക്കെപ്പോഴാണ് നമ്മൾ നമ്മളിലേക്ക്  ചുരുങ്ങിയത്
കാഴ്ചകൾ വിരസവും കഥകൾ മടുപ്പുമായത്!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...