2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഒരു ചീത്ത ദിവസത്തിന്റെ തുടക്കം


വാവിട്ടു അലറുന്ന അലാറത്തെ കൈ മാത്രം പുറത്തിട്ടു  ഓഫാക്കി , തലയണയുടെ താരാട്ടു കേട്ടു നനുത്ത സ്വപ്‌നങ്ങൾ കണ്ടു  വീണ്ടുമുറങ്ങുമ്പോൾ അന്നത്തെ ദിവസം മുഴുവൻ കട്ടപ്പൊഹയായിരിക്കുമെന്നു ഒട്ടും ഓർത്തിരിക്കില്ല.

പിന്നെ  ചാടിയെഴുന്നേറ്റു നോക്കുമ്പോൾ സൂര്യൻ ഉച്ചിയിൽ എത്തിയിട്ടുണ്ടാകും .
ഓഫീസിൽ എത്താനുള്ള ധൃതിയിൽ അടുക്കളയിൽ ഗുസ്തി പിടിക്കുമ്പോൾ എന്നുമില്ലാത്ത വിധം അരി തിളച്ചു മറിഞ്ഞു ഇരട്ടി പണിയുണ്ടാകും.
 കറിയിൽ ഉപ്പു കൂടും , എരിവ് കൂടും. ചീത്തയും കുറ്റവും കേട്ട് ഓടി പാഞ്ഞു ബസിൽ കേറുമ്പോൾ ഒറ്റ സീറ്റ് പോലുമുണ്ടാകില്ല. തൂങ്ങി പിടിച്ചു നിന്ന് പോകുമ്പോൾ കണ്ടക്ടർ ചില്ലറക്കായി തല്ലുണ്ടാക്കും.
വഴിയിൽ ആവശ്യമില്ലാത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാകും.
പതിനൊന്നു മണിക്ക്  ഓഫീസിൽ കേറി ചെല്ലുമ്പോൾ കനത്തിൽ വാച്ചിലേക്കൊരു നോട്ടമുണ്ട് ബോസ്സിന്റെ. അതും കഴിഞ്ഞു പണി ചെയ്യാൻ തുടങ്ങുമ്പോൾ കമ്പ്യൂട്ടറിനുമുണ്ട് അസുഖം, ലോഡ് ആകാൻ മടി. നെറ്റിന് സ്പീഡ് കുറവ്. വേഗം വേണം എന്ന് പറഞ്ഞു ഓരോ കാര്യത്തിനായി മുന്നിലെത്തുന്നവരുടെ എണ്ണവും കൂടും.

അപ്പോൾ നമ്മൾ   ശപിക്കും . രാവിലെ അലാറം ഓഫ് ആക്കിയതിനു, വീണ്ടും ഉറങ്ങിയതിനു , സ്വപ്നങ്ങൾ കണ്ടതിനു, എന്തിനു ആവശ്യമില്ലാതെയുണ്ടായ ഓരോ തോന്നലിനും മനസ്സിൽ നമ്മളെ തെറി വിളിച്ചോണ്ടേയിരിക്കും

2 അഭിപ്രായങ്ങൾ:

  1. ഹാ ഹാ.സത്യം.പുലർകാല സൂര്യനെ കണ്ട കാലം മറന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ ഇടക്ക് മാത്രേ കാണാതെയുള്ളൂ...ബാക്കിയുള്ള ദിവസങ്ങളിൽ കാണും..:D

      ഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...